Archive for the 'ലേഖനം' Category

സിനിമ - എക്കാലത്തെയും മഹത്തായ കല

sanalmadatheth September 23rd, 2008

ഇരുപതാം നൂറ്റാണ്ടിന്റെ മഹത്തായ കലാരൂപമെന്ന് മഹാനായ ലെനിന്‍ വിശേഷിപ്പിച്ച സിനിമയെന്ന കലാരൂപത്തെ പുതിയ രീതിയില്‍ നോക്കിക്കാണുന്നതിന് കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും ഒരുപോലെ പ്രേരണയേകുന്നതായിരുന്നു , ഇരുമ്പനം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ മൂന്നു ദിവസങ്ങളിലായി നടന്ന ചലച്ചിത്ര പഠനാസ്വാദന ക്യാമ്പ് . സെപ്റ്റംബര്‍ 18 ന് ക്യാമ്പ് ഉദ്ഘാടനം ചെയ്ത വിദ്യാഭ്യാസ സാംസ്കാരിക വകുപ്പു മന്ത്രി എം . എ . ബേബി പത്തു പുസ്തകങ്ങള്‍ നല്കുന്ന അനുഭവം ഒരു നല്ല സിനിമയ്ക്കു നല്കാന്‍ കഴിയുമെന്നഭിപ്രായപ്പെട്ടു.

അശ്വത്ഥാമാവ് , പുരുഷാര്‍ത്ഥം എന്നീ സിനിമകളുടെ സംവിധായകനായ കെ . ആര്‍ . മോഹനന്‍ ചലച്ചിത്ര കലയുടെ ചരിത്രവും , സാങ്കേതികാംശങ്ങളും കുട്ടികള്‍ക്കു പരിചയപ്പെടുത്തി . ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കൂടിയായ അദ്ദേഹം നല്ല സിനിമകള്‍ കുട്ടികളുടെ അനുഭവ ലോകത്തെ സ്വാധീനിക്കുന്നതിനെക്കുറിച്ചും വിവരിച്ചു .

Best Critic of the year അവാര്‍ഡു നേടിയ ജി . പി . രാമചന്ദ്രന്‍ ലോകസിനിമയുടെ ചരിത്രം കുട്ടികള്‍ക്കു പരിചയപ്പെടുത്തി . Great Dictator എന്ന ചാപ്ലിന്‍ ചിത്രത്തില്‍ ക്ഷുരകന്‍ ഹിറ്റ്ലര്‍ക്കു പകരം സംസാരിക്കുന്നത് ജനാധിപത്യത്തെക്കുറിച്ചാണ് . ലോകസിനിമയിലെ പ്രധാന ശബ്ദനിമിഷങ്ങളിലൊന്നാണിതെന്നദ്ദേഹം അഭിപ്രായപ്പെട്ടു . ജനാധിപത്യവാദിയായ ഈ ചലച്ചിത്രകാരനെ അമേരിക്കന്‍ ഭരണകൂടം കമ്മ്യൂണിസ്റ്റെന്നു മുദ്ര കുത്തി നാടുകടത്തുകയുണ്ടായി .

സ്ത്രീയെ ശരീരമായി മുദ്ര കുത്തുന്ന ഹോളിവുഡ് സിനിമയുടെ ചിന്താദാരിദ്ര്യത്തിലേക്കും അദ്ദേഹം വിരല്‍ ചൂണ്ടുകയുണ്ടായി . ജെയിംസ് ബോണ്ട് സിനിമകള്‍ തന്നെയാണിതിനുത്തമോദാഹരണം .
പ്രചാരണലക്ഷ്യങ്ങളോടെ നിര്‍മ്മിക്കപ്പെട്ടതാണ് ഗ്രിഫിത്തിന്റെ Birth of Nation . KKK യുടെ പ്രചാരണമായിരുന്നു ലക്ഷ്യം . മാര്‍ക്സ് കാണാത്ത ഈ കലയുടെ പോഷണത്തിനായി ലെനിന്‍ സോവിയറ്റുയൂണിയനില്‍ ഫിലിം സ്കൂള്‍ സ്ഥാപിച്ചു . ബാറ്റില്‍ ഷിപ്പ് പൊട്ടെംകിന്‍ കമ്യൂണിസ്റ്റ് പ്രചാരണ സിനിമ തന്നെയാണ് . എങ്കിലും സിനിമയുടെ ഭാഷയും വ്യാകരണവും ചമച്ച ചിത്രം എന്ന പ്രസക്തി ഇതിനുണ്ട് . 75 വര്‍ഷങ്ങള്‍ പിന്നിട്ട മലയാള സിനിമയുടെ ചരിത്രവും അദ്ദേഹം വിവരിച്ചു .
തന്റെ കുട്ടിക്കാലത്തെ സിനിമാഭിനിവേശങ്ങള്‍ പ്രശസ്ത സംവിധായകനും നടനുമായ മധുപാല്‍ കുട്ടികളുമായി പങ്കുവച്ചു . തനിക്കു ലഭിച്ച ഫിലിം നെഗറ്റീവുകള്‍ കൂട്ടിച്ചേര്‍ത്ത് , ഫ്യൂസായ ബള്‍ബില്‍ വെള്ളം നിറച്ച് ലെന്‍സാക്കി മാറ്റി അതിനെ സൈക്കിള്‍ പെഡലുപയോഗിച്ച് കറക്കി സിനിമയാക്കി മാറ്റിയ കുട്ടിക്കാലത്തെ ഇന്ദ്രജാലം

.

ദൃശ്യങ്ങള്‍ ആശയസംവേദനം നടത്തുന്നതെങ്ങനെയെന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ഡോ . സി . എസ് . വെങ്കിടേശ്വരന്‍ ക്ലാസ് നയിച്ചത് . ഡിജിറ്റല്‍ യുഗത്തിലെത്തി നില്ക്കുന്ന സിനിമയുടെ ചരിത്രവും അദ്ദേഹം ചുരുക്കി വിവരിച്ചു . ആഗോള കലയായ സിനിമ സ്ഥലത്തിന്റെയും സമയത്തിന്റെയും പരിമിതികളെ ലംഘിക്കുന്നു . മൂന്നു സെക്കന്റു കൊണ്ട് പത്തു തലമുറയുടെ കഥ പറയുന്ന പരസ്യ ചിത്രങ്ങളുണ്ട് .


ആള്‍ക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്ന കലയാണ് ( Mass Art) സിനിമ . ജാതി മത ചിന്തകളുടെ വേലിക്കെട്ടുകള്‍ക്കപ്പുറമാണ് ഇതിന്റെ സ്ഥാനം . ശബ്ദം കടന്നു വന്നതോടെയാണ് ഭാഷാ വ്യത്യാസങ്ങള്‍ സിനിമയില്‍ കടന്നു വന്നത് . സിനിമ പ്രാദേശികമായതപ്പോഴാണ് .
നശ്വരതയ്ക്കെതിരായ കലാപമാണ് സിനിമ ( Mummification) . സിനിമ അതുമായി ബന്ധപ്പെട്ടവരെ അനശ്വരരാക്കുന്നു .
ശബ്ദത്തിന്റെ സാന്നിധ്യം സിനിമയുടെ അര്‍ത്ഥതലങ്ങളില്‍ വരുത്തുന്ന മാറ്റത്തെക്കുറിച്ച് ഡോ . സന്തോഷ് ക്ലാസെടുത്തു . ഹോളിവുഡ് സിനിമയിലെയും മലയാള സിനിമയിലെയും ശബ്ദഭാഗങ്ങളുടെ സഹായത്തോടെ ശബ്ദത്തിന്റെ നാനാര്‍ത്ഥങ്ങള്‍ അദ്ദേഹം വിവരിച്ചു

.
പ്രശസ്ത സംവിധായകനായ സിബി മലയില്‍ തന്റെ സിനിമാനുഭവങ്ങള്‍ കുട്ടികളുമായി പങ്കുവച്ചു .


മൂന്നു ദിവസം നീണ്ട ക്യാമ്പ് സെപ്റ്റംബര്‍ 21 -നാണ് സമാപിച്ചത് .
റെഡ് ബലൂണ്‍ , പഥേര്‍ പാഞ്ചാലി , ദി കിഡ് , ദി ഡേ ഐ ബികെയ്മ് എ വുമണ്‍ , ഡ്രീംസ് , ഗ്ലാസ് , സൂ , ലയണ്‍ കിങ് , ഗോള്‍ഡ് റഷ് , ദി ഗ്രെയ്റ്റ് ട്രെയിന്‍ റോബറി , ലൂമിയര്‍ ചിത്രങ്ങള്‍ എന്നീ ലോകപ്രശസ്ത സിനിമകള്‍ പ്രദര്‍പ്പിച്ചു .

HOW LONG CAN WE SURVIVE WITHOUT OXYGEN?

thomasyoy July 8th, 2008

Human beings can survive only for a few minutes without oxygen.  This is because of the susceptibility of the brain cells.  Even though the brain is only about 2 % of the body’s weight, it consumes about 20 % of the oxygen we breath in.  Hence if oxygen supplied by the blood is stopped for a few minutes, the brain ceases its function resulting in death.  We will lose consciousness in 8 to 10 seconds after the blood supply to the brain is cut.

Brain cells can survive for long periods without oxygen at very low temperatures, as oxygen consumption is reduced at that time.  This technique called ‘induced hypothermia’  is made use of during major surgeries where other tissues can survive for long periods without oxygen and that is why it is possible to remove organs, from brain-dead persons, for  transplantation.

പൗരാണികതയുടെ കലവറ

sanalmadatheth June 21st, 2008

പഴയ രാജകാലഘട്ടത്തിന്റെ അവശിഷ്ടമായി അറബിക്കടലിന്റെ റാണിയായ കൊച്ചിയില്‍ രാജകീരിടമണിഞ്ഞു നില്ക്കുന്ന ‘ഹില്‍പ്പാലസ് മ്യൂസിയം’. പഴയ രാജാക്കന്‍മാരുടെ സുവര്‍ണ്ണകാലം വിളിച്ചോതി കൊണ്ട് നില്ക്കുന്ന പൗരാണികതയുടെ കലവറയാണിത്. രാജാക്കന്മാര്‍ ഉപയോഗിച്ചിരുന്ന പഴയകാലത്തെ വസ്തുക്കള്‍ ഇവിടെ വളരെ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്നു. പുതുമയുടെ നാമ്പ് തേടുന്ന ആളുകള്‍ക്ക് പഴയ കാലഘട്ടത്തെ കുറിച്ചറിയുവാന്‍ ഇത് സഹായിക്കുന്നു. അതു പോലെ ചരിത്ര വിദ്യാര്‍ഥികള്‍ക്ക് വലിയ അനുഗ്രഹമാണിത്. ഇപ്പോള്‍ മ്യൂസിയത്തോടൊപ്പം കുട്ടികള്‍ക്കുള്ള ഒരു പാര്‍ക്കും തുടങ്ങിയിട്ടുണ്ട്. വിശ്രമിക്കാന്‍ സമയമില്ലാത്ത ഇന്നത്തെ ആളുകള്‍ക്ക് വിജ്ഞാനത്തോടൊപ്പം വിനോദവും ഈ മ്യൂസിയം നല്കുന്നു. അതു പോലെ വിദേശികളെയും ഇത് ആകര്‍ഷിക്കുന്നു. ജോലി ഉള്ളവരുടെ സൗകര്യത്തിന് തിങ്കളാഴ്ചയാണ് അവധി. ഏകദേശം 58 ഏക്കര്‍ വരുന്ന മ്യൂസിയത്തില്‍ പഴയ തേവാരപ്പുരയും കുളിക്കടവും വൃക്ഷങ്ങളും എല്ലാം അതിന്റെ തനിമയില്‍ തന്നെ സൂക്ഷിച്ചിരിക്കുന്നു. ഈപൗരാണികതയുടെ കലവറ ഒരു പ്രാവശ്യമെങ്കിലും കാണാത്തവര്‍ക്ക് അത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണ്

പരീക്ഷയെ എങ്ങനെ നേരിടണം?

sanalmadatheth June 9th, 2008

പരീക്ഷ എന്നുകേള്‍ക്കുമ്പോള്‍ നിങ്ങളുടെ പ്രതികരണം എങ്ങനെയാണ്?കൈകള്‍ വിറയ്ക്കുന്നു.കണ്ണില്‍ ഇരുട്ടു വ്യാപിക്കുന്നു,തുടങ്ങിയവയാണ് മിക്ക കുട്ടികളും പറഞ്ഞുവരുന്ന സങ്കടങ്ങള്‍.
പരീക്ഷയെ നേരിടുവാന്‍ ആദ്യം വേണ്ടത് ആത്മവിശ്വാസമാണ്.എനിക്ക് നന്നായി പരീക്ഷ എഴുതുവാന്‍ കഴിയും എന്ന്,ഓരോ കുട്ടിയുടെയും മനസ്സില്‍ വ്യക്തമായ ഒരു ധാരണ ഉണ്ടായിരിക്കണം.അത് ഓരോരുത്തരും സ്വയം നേടേണ്ട കാര്യമാണ്.
ചിട്ടയായി പഠിക്കുന്ന ഒരു കുട്ടിക്ക് പരീക്ഷയെന്നു കേള്‍ക്കുമ്പോള്‍ ഭയപ്പെടേണ്ട കാര്യമില്ല.പല കുട്ടികളും തങ്ങള്‍ക്ക് പഠിക്കാന്‍ കഴിവില്ല എന്ന നിഗമനത്തിലെത്തുന്നു.എല്ലാവര്‍ക്കും ഈശ്വരന്‍ ഒരുപോലെ മനസ്സിനും ബുദ്ധിക്കുമെല്ലാം അസാധാരണമായ കഴിവുകള്‍ നല്കിയിട്ടുണ്ട്.എന്നാല്‍ ഓരോരുത്തരും അവ പ്രയോജനപ്പെടുത്തുന്നത് വ്യത്യസ്ത രീതിയിലാണെന്നു മാത്രം.
എന്നാല്‍ കൂട്ടുകാരേ,ഞാന്‍ ഒന്നു പറയട്ടെ,ചിട്ടയായി പഠിച്ച് പരീക്ഷ എഴുതിയാല്‍ നല്ല വിജയം തീര്‍ച്ചയാണ്.ആത്മവിശ്വാസത്തൊടൊപ്പം തന്നെ ഈശ്വരചിന്തയും വളരെ ആവശ്യമാണ്.
ഇതുവരെയും ചിട്ടയായി പഠിക്കാന്‍ കഴിയാത്ത എന്റെ സഹപാഠികളോട് എനിക്കു പറയുവാനുള്ളത് ഇന്നു മുതല്‍ ഈ രീതിയില്‍ പഠിക്കുവാന്‍ ആരംഭിക്കുകയാണെങ്കില്‍ ഒരു നല്ല വിജയം നിങ്ങളുടെ ഓരോരുത്തരുടെയും ജീവിതത്തിലുണ്ടാവും. നിങ്ങള്‍ ക്കോരോരുത്തര്‍ക്കും സുനിശ്ചിതമായ ഒരു വിജയം ആശംസിക്കുകയും ഈശ്വരനോട് അതിനായി പ്രാര്‍ഥിക്കുകയും ചെയ്തുകൊണ്ട് ഈ ലേഖനം ചുരുക്കട്ടെ.

ബെന്‍സി ബേബിച്ചന്‍
(പൂര്‍വ വിദ്യാര്‍ഥിനി)

ഔഷധസസ്യങ്ങളെ അറിയുക ,സംരക്ഷിക്കുക.

sanalmadatheth June 1st, 2008

“തുളസി,അരൂത,തഴുതാമ
ഇഞ്ചി,ബ്രഹ്മി,നാരകം
ആടലോടകം,കച്ചോലം
പനിക്കൂര്‍ക്ക,ചെറുനാരകം
ആര്‍ക്കും വീട്ടിനലങ്കാരം
ആരോഗ്യത്തിനുകാരണം”

നട്ടുവളര്‍ത്തുക, സംരക്ഷിക്കുക
ഒറ്റമൂലികളിവ

നമ്മുടെ ചുറ്റും കാണുന്ന സസ്യങ്ങളില്‍ പലതും ഔഷധ ഗുണമുള്ളവയാണെന്ന് അറിയാത്തവരില്ല.എന്നാല്‍ എല്ലാത്തരം സസ്യങ്ങള്‍ക്കും ഔഷധഗുണമുണ്ടെന്നാണ് പറയപ്പെടുന്നത്.വനങ്ങളിലും,നമ്മുടെവീട്ടുവളപ്പിലുമൊക്കെ വളരുന്ന അനവധി സസ്യങ്ങളുടെ വേരിനും,തണ്ടിനും,ഇലയ്ക്കും,പൂവിനുമൊക്കെ ഔഷധഗുണമുണ്ടെന്ന് നമ്മുടെ പൂര്‍വികന്മാരായ ഋഷിവര്യന്മാര്‍ അറിഞ്ഞിരുന്നു.ഔഷധച്ചെടികളുടെ സാമീപ്യംപോലും ആരോഗ്യദായകമത്രെ.തുളസിയും,ആര്യവേപ്പും,കരിനൊച്ചിയുമൊക്കെ അന്തരീക്ഷമലിനീകരണംകുറയ്ക്കുന്നതിനു സഹായകമാണെന്ന് ആധുനിക ശാസ്ത്രപഠനങ്ങള്‍ തെളിയിച്ചിട്ടുണ്ടത്രെ.ഈചെടികളുടെസമീപത്തു
വളരുന്നഫല വ്രൃക്ഷങ്ങളിലും,പച്ചക്കറികളിലും,കീടങ്ങളുടെ ആക്രമണംകുറവായിട്ടാണ് കാണുന്നത്.
നമ്മുടെ നാട്ടില്‍ മാത്രം ഉപയോഗിച്ചിരുന്ന ആര്യവെപ്പിന്റെഔഷധഗുണമിന്ന് അന്താരാഷ്ട്രതലങ്ങളില്‍ വരെ അംഗീകരിക്കപ്പെട്ടുകഴിഞ്ഞു.’ആരോഗ്യപ്പച്ച’എന്ന ഒരു അപൂര്‍ വ്വയിനംസസ്യത്തിന്റെനീരുമാത്രംകുടിച്ച് ആദിവാസികള്‍ ദിവസങ്ങളോളംജലപാനമില്ലാതെ കഴിയാറുണ്ടത്രെ.അരൂതയുടെ ഇലയുടെഗന്ധമേല്ക്കുന്നത്കുട്ടികളില്‍ കാണപ്പെടുന്ന ആസ്ത്മയ്ക്ക് ഒരു പ്രതിവിധിയത്രെ.ഹൈന്ദവാചാരത്തിന്റെ ഭാഗമായി പലരും കരുതിയിരുന്ന വീട്ടുമുറ്റത്തെ തുളസിത്തറകള്‍ക്ക് ഇന്ന് ശാസ്ത്രത്തിന്റെ പിന്‍ബലമുണ്ട്.ദൗര്‍ഭാഗ്യമെന്നുപറയട്ടെ, ആധുനികതയുടെ കുത്തൊഴുക്കില്‍, ഉപഭോഗ സംസ്കാരത്തിന്റെ തിരതള്ളലില്‍, അലോപ്പതി മരുന്നുകളുടെ വര്‍ണ്ണ പ്പൊലിമയില്‍, അമൂല്യങ്ങളായ ഔഷധ സസ്യങ്ങളെ വിസ്മരിക്കുവാന്‍ നമുക്ക് മടിയുണ്ടായില്ല. നിസ്സാരരോഗങ്ങളുടെ ശമനത്തിനു പോലും ഗുളികകള്‍ വിഴുങ്ങുന്ന ഒരു ജീവിതക്രമത്തിലേക്ക് നമ്മള്‍ എത്തിച്ചേര്‍ന്നിരിക്കുകയല്ലേ!! ഒരു ഔഷധച്ചെടി കണ്ടാല്‍ അതേതിനമാണെന്ന് തിരിച്ചറിയാന്‍ മുതിര്‍ന്നവര്‍ക്കുപോലും കഴിയാത്ത അവസ്ഥയാണിന്നുള്ളത്. ഔഷധ സസ്യങ്ങളെക്കുറിച്ചുള്ള അറിവുകളും, ഉപയോഗങ്ങളും നമ്മുടെ പാഠ്യപദ്ധതിയിലുള്‍ പ്പെടുത്തേണ്ടതാണ്.ഔഷധച്ചെടികളുടെ സംരക്ഷണത്തിന് സര്‍ക്കാര്‍ തലത്തില്‍ തന്നെ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നത് വളരെ പ്രശംസാര്‍ഹമാണ്. എങ്കിലും അത് കൂടുതല്‍ ജനകീയവല്ക്കരിക്കപ്പെടേണ്ടിയിരിക്കുന്നു.

ബിജോയ് മത്തായി
(അധ്യാപകന്‍ , പരിസ്ഥിതി പ്രവര്‍ത്തകന്‍)

പൂജ്യം ആത്മകഥ പറയുന്നു.

sanalmadatheth June 1st, 2008

ആത്മകഥ

എന്നെ ആദ്യമായി കണ്ടെത്തിയത് ഇന്ത്യക്കാരാണ്. ഇന്ത്യക്കാര്‍ സ്നേഹത്തോടെ എന്നെ വിളിച്ചത് ശൂന്യ എന്നാണ്. പിന്നീട് അറബികള്‍ “sifre” എന്നും ഇംഗ്ളീഷുകാര്‍ “cipher”എന്നും വിളിച്ചു. ആ പേരില്‍ നിന്ന് ഞാന്‍ സീറോ എന്ന് അറിയപ്പെട്ടു തുടങ്ങി.
എന്റെ കൂട്ടുകാരെയെല്ലാം കണ്ടുപിടിച്ചിട്ട് ആയിരക്കണക്കിനു വര്‍ഷങ്ങള്‍ പിന്നിട്ട ശേഷമാണ് എന്റെ ജനനം. ഏറ്റവും ആദ്യം എന്റെ ആകൃതി “oval shape”ല്‍ ചെറിയ ചാപം വരച്ച രീതിയില്‍ ആയിരുന്നു. പിന്നീട് കാലക്രമത്തില്‍ അതു വട്ടത്തിലായി.
ഒറ്റയ്ക്ക് നില്ക്കുമ്പോള്‍ വിലയില്ലെങ്കിലും മറ്റുള്ളവരുടെ വലതുവശം ചേര്‍ന്നു നില്കുമ്പോള്‍ എന്റെ വില പതിന്മടങ്ങു വര്‍ദ്ധിക്കും.
ഞാന്‍ ഇല്ലാത്ത അവസ്ഥയെക്കുറിച്ച് ചിന്തിക്കാന്‍ പോലും പറ്റില്ല. എന്റെ വരവോടെ ഗണിത ശാസ്ത്രത്തില്‍ വമ്പിച്ച പരിവര്‍ത്തനങ്ങള്‍ ഉണ്ടായി.
എന്നെ ആരോടു കൂട്ടിച്ചേര്‍ത്താലും ആരില്‍ നിന്നു എടുത്തു മാറ്റിയാലും അവര്‍ക്കു ഒന്നും സംഭവിക്കുകയില്ല.
എന്നെ ഗുണിക്കാന്‍ കൂട്ടു പിടിച്ചവന്‍ ഞാനായി തീരും. എന്നെ കൊണ്ടുള്ള ഹരണം മാത്രം നടക്കില്ല.
രേഖീയ സംഖ്യാഗണത്തില്‍ പോസിറ്റീവും നെഗറ്റീവും അല്ലാത്ത ഒരേയൊരു സംഖ്യയും ഞാന്‍ തന്നെയാണ്.
എന്റെ വര്‍ഗ്ഗവും വര്‍ഗ്ഗമൂലവും ഞാന്‍ തന്നെയായിരിക്കും. ഏതൊരു measurement ലും ആരംഭത്തെ സൂചിപ്പിക്കുന്നതിനു ഞാന്‍ തന്നെ വേണം. ഏതു സംഖ്യാന സമ്പ്രദായത്തിലും ആദ്യത്തെ അക്കമായി ഞനുണ്ട്.
കണക്കു കൂട്ടുന്നതില്‍ മാത്രമല്ല സംഖ്യകളുടെ സ്ഥാനവ്ത്യാസത്തെ സൂചിപ്പിക്കുന്നതിലും എന്റെ പങ്ക് വലുതാണ്. computer -ലെ ബൈനറി ഭാഷയില്‍ ‘ 1 ‘ നോടോപ്പം ഞാനുമുണ്ട്. ഇങ്ങനെ പറയാനെനിക്ക് വിശേഷങ്ങള്‍ ധാരാളമുണ്ട്. കൂടുതല്‍ വിശേഷങ്ങള്‍ പിന്നീടൊരിക്കലാകാം.
സസ്നേഹം
പൂജ്യം.

(യു.പി.വിഭാഗം വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ “ഗണിതകൗതുകം” കൈയെഴുത്തുമാസികയില്‍നിന്ന്)

അന്ധവിശ്വാസങ്ങള്‍ വര്‍ദ്ധിക്കുകയാണോ???

sanalmadatheth May 30th, 2008

ലോകം ഏറെ വളര്‍ന്ന് വികസിച്ചുനില്ക്കുന്ന ഈ പുതിയ സഹസ്രാബ്ദത്തില്‍ ഇങ്ങനെ ഒരു സംശയം പൊങ്ങിവന്നതു തന്നെ വിസ്മയകരമായി തോന്നാം. ശാസ്ത്രസാങ്കേതികരംഗത്തുണ്ടായ അഭൂതപൂര്‍വ മായ വളര്‍ച്ച,വിവരസാങ്കേതിക വിദ്യയു ടെ വമ്പിച്ച വര്‍ദ്ധനവ് ,എവിടെ എന്തു നടന്നാലും അതു തന്റെ പെട്ടിക്കുള്ളില്‍ കാണാനുള്ള സാധ്യത- ഇത്രയും ഭൗതികനേട്ടങളുടെ നടുക്കു നിന്നു കൊണ്ട് അന്ധവിശ്വാസത്തെക്കുറിച്ചു സംസാരിക്കാന്‍ ആര്‍ക്കാണു ധൈര്യം.? പക്ഷെ മാധ്യമങ്ങള്‍ പറയുന്ന പോലെയാണോ ഇവിടെ സംഭവിക്കുന്നതെല്ലാം.

ചികിത്സാവിധികളോടൊപ്പം തന്നെ മന്ത്രവാദവിധികളും നടപ്പാക്കികൊണ്ടിരിക്കുന്ന ചില സമൂഹങ്ങള്‍ ഇന്ന് ഉള്‍നാട്ടിലും നഗരങ്ങളിലും കാണാന്‍കഴിയുന്നു. ആശുപത്രിയില്‍ രക്തംകയറ്റുമ്പോള്‍ തന്നെ രോഗശാന്തിക്കു വേണ്ടി തര്‍പ്പണവും നടത്തുന്നതിനോടു യോജിക്കുമോ? ഫിസിയോതെറാപ്പിയോടൊപ്പം ചരടുകെട്ടലും നടത്തിയാല്‍ നന്നോ? എന്നാല്‍ ഇതെല്ലാം വീണ്ടും സംഭവിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്ന് പറഞ്ഞാല്‍ നമുക്കു മനസ്സിലാകുന്ന കാര്യമെന്താണ്? അന്ധവിശ്വാസങ്ങള്‍ വര്‍ദ്ധിച്ചു വരുന്നു.

എന്തു കൊണ്ടാണ് ചത്തുപോയ അന്ധവിശ്വാസങ്ങള്‍ വീണ്ടും ഉയിര്‍ത്തെഴുന്നേല്ക്കുന്നത്? ശാസ്ത്രമായിരുന്നു അന്ധവിശാസത്തെ നശിപ്പിച്ചത്. ശാസ്ത്രത്തിന്റെ സാര്‍വത്രികവും സാര്‍വജനീനവുമായ സ്വാധീനത്തിന്

ഇപ്പോള്‍ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഉയര്‍ന്ന ശാസ്ത്ര പ്രവര്‍ത്തകര്‍ തന്നെ ചില പഴയ ആചാരങ്ങളുടെ പിടിയില്‍ പെട്ടു പോകാറുണ്ട്’. പൊതുജനം ഇതു കാണുമ്പോള്‍ ശാസ്ത്രവിശ്വാസ രഹിതരായി തീരുന്നു.


ദീലീപ്.എസ്.എന്‍.